അവതാർ ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രം ‘അവതാർ: വേ ഓഫ് വാട്ടർ’ ന്റെ ലോകമെമ്പാടും റിലീസിന് മുന്നോടിയായി, നിർമ്മാതാക്കൾ സിനിമയുടെ ആദ്യ ഭാഗം ആഗോളതലത്തിൽ വീണ്ടും റിലീസ് ചെയ്തു. ജെയിംസ് കാമറൂൺ രചനയും സംവിധാനവും നിർവ്വഹിച്ച അവതാർ 4K HDR-ൽ സെപ്റ്റംബർ 23-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.

2009 ൽ പുറത്തിറങ്ങിയ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിന്റെ റീ-റിലീസും പ്രതീക്ഷ ഉയർത്തി. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിൽ ഏകദേശം 244 കോടി രൂപയാണ് ചിത്രം നേടിയത്.

വാരാന്ത്യത്തിൽ വടക്കേ അമേരിക്കയിൽ 10 മില്യൺ ഡോളറും അന്താരാഷ്‌ട്രതലത്തിൽ 20.5 മില്യൺ ഡോളറും ചിത്രം നേടി. ഈ വാരാന്ത്യത്തിലെ ബോക്സ് ഓഫീസ് കളക്ഷനോടുകൂടി 2.85 ബില്യൺ ഡോളറുമായി എക്കാലത്തെയും വമ്പൻ ചിത്രമായി അവതാർ ലീഡ് വർദ്ധിപ്പിക്കുന്നു.

മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമുള്ള 2010- ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും അവതാറിനായിരുന്നു. അവതാറിന്റെ രണ്ടാം ഭാഗം ഡിസംബർ 16നു തിയറ്ററിലെത്തും. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഷൂട്ടിങ് ലൊക്കേഷൻ കാഴ്ചകൾ വൈറലായിരുന്നു. കടലിനടിയിലെ വിസ്മയ ലോകം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ചിത്രത്തിലൂടെ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. 

അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത്വം നിറഞ്ഞതായിരിക്കും ചിത്രം. 1832  കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അവതാറിന് തുടർഭാഗങ്ങൾ ഉണ്ടാകുമെന്ന് കാമറൂൺ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.