ദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ച് നടൻ ദുൽഖർ സൽമാൻ.   പ്രേക്ഷകന്റെ ചോദ്യം വേദനിപ്പിച്ചെന്നും അന്ന് അത് ഏറെ സങ്കടപ്പെടുത്തിയതായും  നടൻ   അഭിമുഖത്തിൽ പറഞ്ഞു. 

‘2016 ൽ പുറത്ത് ഇറങ്ങിയ ചാർലി എന്ന ചിത്രത്തിനാണ് ആദ്യമായി കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. ‘ആ സമയത്ത് അവാർഡ് വിൽക്കുന്നോ‍? നിങ്ങൾ നൽകിയതിനേക്കാൾ 500 രൂപ അധികം തരാം എന്ന്’ ഒരാൾ ചോദിച്ചു. ആ കമന്റ് എന്നെ ഏറെ തകർത്തു. പണം കൊടുത്ത് വാങ്ങാനാണെങ്കിൽ വളരെ മുമ്പെ ചെയ്യാമായിരുന്നു.

പിന്നീട് ഇതിനെ കുറിച്ച് മറ്റൊരാളുടെ വാക്കുകൾ  കേട്ടപ്പോഴാണ് എനിക്ക് സമാധാനം ലഭിച്ചത്. അന്ന് ആ വ്യക്തി എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു… ‘നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് സംശയമുണ്ടാകാം. മറ്റെന്തെങ്കിലും കാര്യത്തിന് നിങ്ങൾ അർഹനാണെന്ന് നിങ്ങൾക്ക് ചിന്തിക്കാം. പക്ഷേ, നിങ്ങൾക്ക് ലഭിക്കുന്ന അവാർഡുകൾ, പ്രത്യേകിച്ച് വലിയ അവാർഡുകൾ, അത് ആ സിനിമയിലെ പ്രവർത്തനത്തിന് ആയിരിക്കില്ല. നിങ്ങൾ ഇതുവരെ ചെയ്ത എല്ലാ ജോലികൾക്കും നിങ്ങൾ ചെയ്യാൻ പോകുന്ന എല്ലാ ജോലികൾക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ട് ഒരിക്കലും അത് ആസ്വദിക്കരുത്’. എനിക്ക് ആ ചിന്ത ഇഷ്ടപ്പെട്ടു, അത് എനിക്ക് കുറച്ച് സമാധാനം നൽകി; ദുൽഖർ കൂട്ടിച്ചേർത്തു.

 ചുപ് ആണ്  നടന്റെ ഏറ്റവും പുതിയ ചിത്രം.  സീതാരാമത്തിന്റെ വിജയത്തിന്  ശേഷം തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ  മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ്  ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’.