ഇന്ത്യയുടെ പേസ് ഇതിഹാസം ജുലൻ ഗോസ്വാമി ജയത്തോടെ ക്രിക്കറ്റിനോട് വിടചൊല്ലി. ഇംഗ്ലണ്ടിനെതിരായ എകദിന പരന്പരയിലെ മൂന്നാം മത്സരത്തിൽ 16 റൺസിന്‍റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ജുലനെ യാത്രയാക്കിയത്.

സ്കോർ
ഇന്ത്യ 169/10(45.4)
ഇംഗ്ലണ്ട് 153/10()

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപ്തി ശർമയുടെ 68* റൺസിന്‍റെയും സ്മൃതി മന്ഥാനയുടെ 50 റൺസിന്‍റെയും കരുത്തിലാണ് 169 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത്. 26 റൺസ് വഴങ്ങി നാല് വിക്കറ്റ് കരസ്ഥമാക്കിയ കേറ്റ് ക്രോസ് ഇന്ത്യൻ നിരയെ തരിപ്പണമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് തുടക്കത്തിൽ തകർച്ച നേരിട്ടു. ഇന്നിംഗിസിലെ ആദ്യ വിക്കറ്റ് വീഴ്ത്തി ജുലൻ ഗോസ്വാമി തുടക്കമിട്ട വേട്ട ഇംഗ്ലണ്ടിനെ 65-ന് ഏഴ് എന്ന നിലയിലെത്തിച്ചു.

ഏകദിനത്തിൽ 10,000 പന്തുകൾ എറിഞ്ഞ ആദ്യ താരമെന്ന റിക്കാർഡ് കരസ്ഥമാക്കിയ താരം 10,001-ാം പന്തിൽ കേറ്റ് ക്രോസിനെ പുറത്താക്കി രണ്ടാം വിക്കറ്റും നേടി. പത്തോവറിൽ മൂന്ന് മെയ്ഡനടക്കം 30 റൺസ് വഴങ്ങിയാണ് ജുലൻ മത്സരം പൂർത്തിയാക്കിയത്.