തിരുവനന്തപുരം: വര്‍ക്കലയില്‍ വീണ്ടും അരുംകൊല. കിടപ്പ് രോഗിയായ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. വര്‍ക്കല മേല്‍ വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. പ്രതിയായ സന്തോഷിനെ( 52 ) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍  മൃഗഡോക്ടറാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

റെയില്‍വേ ജീവനക്കാരനായിരുന്ന കൊല്ലപ്പെട്ട സന്ദീപ്. ഇയാള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കിടപ്പിലാണ്. ഇയാള്‍ അവിവാഹിതനാണ്. പുലര്‍ച്ചെ പ്രതിയായ സന്തോഷ് അകാരണമായി സഹോദരന്റെ നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. സന്ദീപിനെ പരിചരിക്കാന്‍ നിര്‍ത്തിയ തമിഴ്‌നാട് സ്വദേശിയായ ഒരു മെയില്‍ നഴ്‌സും സംഭവ സമയം വീട്ടിലുണ്ടായിരുന്നു. സന്തോഷിന്റെ വിവാഹ ബന്ധം നേരത്തെ തന്നെ വേര്‍പെടുത്തിയിരുന്നു. മൃഗഡോക്ടറായ ഇയാള്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.