തിരുവനന്തപുരം: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് എകെജി സെന്‍റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ജിതിൻ. കോടതിയിലേക്ക് കൊണ്ടുപോകുന്പോഴായിരുന്നു ജിതിൻ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. യൂത്ത്കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിൻ.

അതേസമയം ജിതിൻ മറ്റ് കേസുകളിലും പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിൻ മൂന്ന് കേസുകളിലെ പ്രതിയെന്നാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തൽ. ആക്രമണം നടന്ന് രണ്ടര മാസങ്ങൾക്കു ശേഷമാണ് കേസിൽ അറസ്റ്റ് നടക്കുന്നത്.

ചോദ്യം ചെയ്യലിൽ ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.