ബിജെപി പ്രവേശനത്തിനു തയാറെടുക്കുന്ന മുൻ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നു സൂചന.

ഒരു ഡസനിലധികം എംഎൽ എമാരുമായാണ് അമരീന്ദർ സിംഗിന്‍റെ പാർട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയിൽ ലയിക്കുന്നത്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗിനെ പഞ്ചാബിന്‍റെ മുഖമായി അവതരിപ്പിക്കാനുള്ള ആലോചനകളിലാണ് ബിജെപി. പഞ്ചാബിൽ 58 ശതമാനത്തിലധികം വരുന്ന സിഖ് ജനതയിയിൽ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

കാർഷികനിയമങ്ങൾ നിലവിൽ വന്നതിനു പിന്നാലെ ശിരോമണി അകാലിദൾ സഖ്യം ഉപേക്ഷിച്ചതിന്‍റെ ക്ഷീണം ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നും ബിജെപി കരുതുന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ബിജെപി നേതാവ് അമിത് ഷായുമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.