ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികളുടെ എണ്ണം വർധിച്ചു. ഇതോടെ മാസ്ക് ധരിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

കോവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. സുനില ഗാർഗ് പറഞ്ഞു. രോഗംഭേദമാകുന്നവരുടെ നിരക്ക് മികച്ചതാണ്, പക്ഷേ കേസുകൾ വർധിക്കുകയും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു.

9,000 കിടക്കകൾ ഉള്ളതിൽ‌ 500 എണ്ണത്തിലും രോഗികളായി. 2,129 ഐസിയു ബെഡുകളിൽ ഇതിനകം 20-ലധികം രോഗികളായി. 65 രോഗികൾ ഇപ്പോൾ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, എന്നാൽ ജാഗ്രതവേണമെന്ന് സുനില ഗാർഗ് കൂട്ടിച്ചേർത്തു.

ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച ഡൽഹിയിൽ 1,227 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14.57 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.