ഭോപ്പാൽ: മധ്യപ്രദേശില്‍ ആദിവാസി യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ചു. ഝബുവ ജില്ലയിലെ രൂപാറെല്‍ ഗ്രാമത്തിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മുകേഷ് എന്നയാള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി മടങ്ങിയെത്തിയതറിഞ്ഞ് മുകേഷും സുഹൃത്തുക്കളും യുവതിയെയും ഇവരുടെ ഭര്‍ത്താവിനെയും വീട്ടിലെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

യുവതിയുടെ വസ്ത്രം വലിച്ചുകീറിയ സംഘം ഇവരെ ഇരുമ്പ് ദണ്ഡിന് മര്‍ദിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മുകേഷ് തന്നെ നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും അതിനാലാണ് താന്‍ ഭര്‍ത്താവിന്‍റെ അടുക്കലേക്ക് മടങ്ങിയതെന്നും യുവതി പോലീസിന് മൊഴി നല്‍കി.