കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്ത് ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റേത്. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മാതാപിതാക്കളുടെയും, മൃതദേഹത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലം ഒന്നാണെന്ന് കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു.
കൊലപാതകം എന്ന രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണക്കടത്ത് സംഘം തന്നെയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ നിരവധി ആളുകൾക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറൽ എസ്പി അറിയിച്ചു.
കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്ത് ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റേത്. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മാതാപിതാക്കളുടെയും, മൃതദേഹത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലം ഒന്നാണെന്ന് കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു.
കൊലപാതകം എന്ന രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണക്കടത്ത് സംഘം തന്നെയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ നിരവധി ആളുകൾക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറൽ എസ്പി അറിയിച്ചു.
മൃതദേഹം ദീപക്കിന്റേതാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ദീപക്കിന്റെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി വ്യക്തമാക്കി.