ന്യഗ്രഹജീവിയെപ്പോലെയാകാൻ ശരീരം മുഴുവൻ ടാറ്റൂ ചെയ്ത വ്യക്തിയാണ് ഫ്രാൻസിലെ ആന്റണി ലൊഫ്രെഡോ. കണ്ണിലെ കൃഷ്ണമണിയിലും നാവിന്റെ അറ്റം പിളർന്നും ടാറ്റൂ ചെയ്ത ലൊഫ്രെഡോ ബ്ലാക്ക് ഏലിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അടുത്താണ് ലൊഫ്രെഡോ ചെവിയും രണ്ടു വിരലുകളും മുറിച്ചുമാറ്റിയത്.

തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലൊഫ്രെഡോ ഇപ്പോൾ. താൻ അടുത്തുചെല്ലുമ്പോൾ പലരും തന്നോട് മാറിനിൽക്കാൻ പറയുന്നുവെന്നും ആരും ജോലി നൽകുന്നില്ലെന്നും 34-കാരൻ പറയുന്നു. 

തന്റെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ബ്ലാക്ക് ഏലിയൻ എന്നു പേരുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ ലൊഫ്രെഡോ പങ്കുവെയ്ക്കാറുണ്ട്. 1.2 മില്ല്യൺ ഫോളോവേഴ്സാണ് ഈ ഇൻസ്റ്റഗ്രാം പേജിനുള്ളത്

‘ഇതൊരു പ്രൊജക്റ്റ് ആയിട്ടാണ് ഞാൻ കാണുന്നത്. എന്റെ രൂപം കാരാണം ധാരാളം നെഗറ്റീവ് പ്രതികരണങ്ങൾ ലഭിക്കാറുണ്ട്. എന്നെ കാണുമ്പോൾ ആർത്തുവിളിക്കുകയും ഓടുകയും ചെയ്യുന്നവരുണ്ട്. ഞാനും മനുഷ്യനാണ്. പക്ഷേ ആളുകൾ ഞാൻ ഭ്രാന്തനാണെന്ന് കരുതുന്നു. എനിക്കു ജോലി പോലും കിട്ടുന്നില്ല.’പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമായ ക്ലബ്ബ് 113ന് നൽകിയ അഭിമുഖത്തിൽ ലൊഫ്രെഡോ പറയുന്നു.

എല്ലാ ദിവസവും പോരാട്ടമാണെന്നും തന്നെ മനസ്സിലാക്കാൻ സാധിക്കാത്ത പുതിയ ആളുകളെ ദിവസവും കണ്ടുമുട്ടുന്നുവെന്നും ലൊഫ്രെഡോ കൂട്ടിച്ചേർത്തു.