മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയില്‍ റഷ്യ വ്യോമാക്രമണം തുടരുന്നു. ഫാക്ടറിയില്‍ സാരമായി പരിക്കേറ്റ് കുടുങ്ങിക്കിടക്കുന്ന പോരാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചാല്‍ തടവിലാക്കിയ റഷ്യന്‍ തടവുകാരെ മോചിപ്പിക്കാമെന്ന വാഗ്ദാനവുമായി യുക്രെയ്ന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ആക്രമണം കനത്തത്.

അനുരഞ്ജനശ്രമങ്ങള്‍ നടക്കുകയാണെന്ന് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഇറിന വെറഷ്ചുക് പറഞ്ഞു. നിരവധി ഉപാധികളുണ്ട്. എന്നാല്‍, ഒന്നിലും ധാരണയിലെത്തിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.