ഖാര്‍ക്കീവിലെ നാല് ഗ്രാമങ്ങളില്‍ നിന്ന് റഷ്യന്‍ സൈനികരെ തങ്ങളുടെ സേന തുരത്തിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.

ഖാര്‍ക്കീവിലെ ഏതാനും ഗ്രാമങ്ങളെ റഷ്യന്‍ സേനയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചെന്ന് പ്രാദേശിക ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇവിടേക്കിപ്പോഴും റഷ്യ കടന്നുകയറാന്‍ ശ്രമിക്കുന്നതായാണ് യുക്രെയിന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.

ഖാര്‍ക്കീവില്‍ ജനവാസ മേഖലകള്‍ക്ക് നേരെയടക്കം റഷ്യന്‍ ഷെല്ലാക്രമണം വര്‍ദ്ധിച്ചുവരുന്നതായി മേയര്‍ അറിയിച്ചു. സുമി, ചെര്‍ണീവ് മേഖലകളിലും റഷ്യന്‍ ഷെല്ലാക്രമണമുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്.