യുക്രൈൻ പോരാട്ടത്തിന് നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്കി നന്ദി പ്രകടിപ്പിച്ചു. ജർമ്മനി ചാൻസലറുമായി നടന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും, യുക്രൈനുമായി സംഭാഷണത്തിന് തയ്യാറായതിൽ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും, സൈന്യത്തെ പിൻവലിക്കാനും റഷ്യ തയ്യാറാകണമെന്ന് ജർമ്മനി ആവശ്യപ്പെട്ടതായി സർക്കാർ വക്താവ് അറിയിച്ചു.
യുക്രൈനിന്റെ അഖണ്ഡതയും പരമാധികാരവും പുനഃസ്ഥാപിക്കേണ്ടത് റഷ്യയുടെ ഉത്തരവാദിത്തമാണെന്ന് സ്‌കോൾസ് കോളിൽ ഊന്നിപ്പറഞ്ഞു. യുക്രൈന് നൽകുന്ന പിന്തുണ ജർമ്മനി തുടരും. ആവശ്യമായ സഹായം ഉറപ്പു വരുത്തും. റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നത് ആലോചനയിലാണെന്നും ജർമ്മൻ വക്താവ് അറിയിച്ചു.