തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ്. മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അതിനു ശേഷം ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ പ്രചാരണം പോലെ തന്നെ ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെ വി തോമസ് പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും.

തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഉമ തോമസിന്റെ നിലപാടില്‍ മാറ്റമുണ്ട്. വീട്ടില്‍ വരുമെന്ന് പറഞ്ഞിട്ട് ആരോ വിലക്കിയതിനെ തുടര്‍ന്ന് അവര്‍ പിന്തുണ തേടിയില്ല. വികസനത്തില്‍ കേരളം മുന്നോട്ട് പോകണം. മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് തന്നെ യുഡിഎഫ് വിളിച്ചിട്ടില്ലെന്ന കെ വി തോമസിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി.

പ്രത്യേകം ക്ഷണിക്കാന്‍ അവിടെ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ല. നേതൃത്വം ഒരു കാര്യവും തന്നോട് പറയുന്നില്ലെന്നുമാണ് കെ വി തോമസ് പറഞ്ഞിരുന്നത്.