മിസ് യൂണിവേഴ്സ് ദുബൈ പമേല സെറീനയെ അറിയാത്തവരുണ്ടാകില്ല. എന്നാല്‍, ദുബൈയിലെ ലോകസുന്ദരി പട്ടത്തിനുള്ള യാത്രക്കിടയില്‍ സെറീന നേരിട്ട പ്രതിസന്ധികളെ കുറിച്ച്‌ ഒരുപക്ഷേ ആരും കേട്ടിട്ടുണ്ടാവില്ല.

ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ തള്ളി നീക്കാന്‍ കാരണമായേക്കാവുന്ന വലിയൊരപകടത്തെ തരണം ചെയ്ത് സെറീനയണിഞ്ഞ ലോകസുന്ദരി കിരീടത്തിന് മാറ്റ് കൂടുതലാണ്.

2021 സെപ്റ്റംബര്‍ 9, ഇതായിരുന്നു സെറീനയുടെ ഭാവി തന്നെ മാറ്റിയേക്കാവുന്ന ആ ദിവസം. ഒക്ടോബറില്‍ നടക്കുന്ന മിസ് യൂനിവേഴ്സ് ദുബൈ മത്സരത്തിനായി സെറീന തയ്യാറെടുപ്പുകള്‍ തീര്‍ത്ത് കാത്തിരിക്കുന്ന സമയം.

സ്പായിലെ സ്റ്റീം റൂമില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റ സെറീന തന്‍റെ ആഗ്രഹങ്ങള്‍ അവിടെ അടിയറ വെക്കേണ്ടി വരുമോ എന്ന് ഭയന്നിരുന്നു. ജീവിതകാലം മുഴുവന്‍ വീല്‍ചെയറില്‍ തള്ളി നീക്കാന്‍ കാരണമായേക്കാവുന്ന വലിയൊരപകടത്തില്‍ നിന്ന് തലനാരിഴക്കാണ് സെറീന അന്ന് രക്ഷപ്പെട്ടത്. മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്കാവില്ലേ എന്ന ചിന്തകള്‍ സെറീനയെ ആകെ അലട്ടിയിരുന്നു. കോവിഡ് കാരണം മിസ് യൂണിവേഴ്സ് പരിപാടി മാറ്റിവെച്ചത് തന്‍റെ ഭാഗ്യമായിട്ടാണ് സെറീന കാണുന്നത്.

മത്സര തീയതിക്ക് രണ്ടാഴ്ച മുമ്ബ് വരെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. കഷ്ടിച്ച്‌ നടക്കാന്‍ തുടങ്ങിയ തനിക്ക് മത്സരത്തിന് ഒരാഴ്ച മുമ്ബ് മാത്രമാണ് ഹീല്‍സ് ധരിക്കാന്‍ അനുമതി ലഭിച്ചത്. ജീവിതത്തിലെ സമ്മര്‍ദ്ദകരമായ സമയമായിരുന്നിട്ടും ധൈര്യം സംഭരിച്ച്‌ സെറീന മുന്നോട്ട് കുതിച്ചു. ഒടുവില്‍ മിസ് യൂനിവേഴ്സ് എന്ന തന്‍റെ സ്വപ്നം കീഴടക്കി ദുബൈയിലെ ഈ ലോക സുന്ദരി.

ജീവിതത്തിലെ ഈയൊരനുഭവത്തോടെ താനെത്ര അനുഗ്രഹീതയും ഭാഗ്യവതിയുമാണെന്ന് മനസ്സിലാക്കുന്നെന്നും ഷെഡ്യൂള്‍ അനുസരിച്ച്‌ മത്സരങ്ങള്‍ നടന്നിരുന്നെങ്കില്‍ താനൊരിക്കലും മിസ് യൂനിവേഴ്സ് പട്ടത്തിന് അര്‍ഹയാവില്ലായിരുന്നുവെന്നും സെറീന പറയുന്നു.

കുടുംബത്തോടൊപ്പം യു.കെയിലായിരുന്നു സെറീനയുടെ കുട്ടിക്കാലം. അഞ്ച് സഹോദരങ്ങളുള്ള കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായ സെറീനക്ക് 12 വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ മരണശേഷം താന്‍ വളര്‍ത്തിയെടുത്ത ഉത്കണ്ഠയില്‍ നിന്നാണ് തന്‍റെ വളര്‍ച്ചയെന്ന് സെറീന ചൂണ്ടിക്കാണിക്കുന്നു.

എക്‌സ്‌പോ 2020 ദുബായ് ലോഗോയെ പ്രതിനിധീകരികരിച്ച്‌ സ്വര്‍ണ്ണനിറത്തിലെ അബായ ധരിച്ചെത്തിയ സെറീനയെ ദുബൈക്ക് മറക്കാനാവില്ല. യു.കെയില്‍ നിന്നുള്ള മൂന്നാം തലമുറ ഇന്ത്യക്കാരിയായ സെറീന പത്ത് വര്‍ഷമായി ദുബെയിലാണ് താമസം. ലോകത്തിലെ ഏറ്റവും മനോഹരവും ഊര്‍ജ്ജസ്വലവുമായ നഗരങ്ങളിലൊന്നായ ദുബൈ തന്‍റെ വീടാണെന്നും സെറീന പറയുന്നു.

ഉത്കണ്ഠ, വിഷാദം അല്ലെങ്കില്‍ ഭയം എന്നിവയില്‍ നിന്ന് സ്ത്രീകള്‍ക്ക് സഹായം തേടാന്‍ കഴിയുന്ന ഒരിടം സൃഷ്ടിക്കുകയാണ് സെറീനയുടെ അടുത്ത ലക്ഷ്യം. മനശാസ്ത്രത്തിലെ തന്‍റെ അനുഭവപരിചയം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സെറീന പറയുന്നു.

ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദം നേടിയ സെറീന ലണ്ടന്‍ സ്കൂള്‍ ഓഫ് ഫിലിം പ്രൊഡക്ഷന്‍സില്‍ ജോലി ചെയ്തിട്ടുണ്ട്. നിരവധി ആഗോള കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്ബത്തുമുണ്ട്. നിരവധി മ്യൂസിക്കല്‍ വീഡിയോകളിലും ടി.വി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് ദുബൈയിലെ ഈ ലോകസുന്ദരി.