പ്രിട്ടോറിയ: അതിശക്തമായ ‘അന’ കൊടുങ്കാറ്റില്‍ വിവിധ രാജ്യങ്ങളിലായി 147 പേര്‍ മരിച്ചു. ദക്ഷിണാഫ്രിക്ക, മലാവി, മഡഗാസ്‌കര്‍, മൊസാംബിക് എന്നി രാജ്യങ്ങളിലാണ് കാറ്റ് കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്.

കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ദക്ഷിണാഫ്രിക്കയില്‍ 70 പേര്‍ മരണപ്പെട്ടു. മഡഗാസ്‌കറില്‍ 48 ഉം മലാവിയില്‍ 11 ഉം മൊസാംബിക്കില്‍ 18 പേരും മരിച്ചു.

കാറ്റിനെ തുടര്‍ന്ന് മലാവിയില്‍ അതിശക്തമായ വെള്ളപൊക്കം ഉണ്ടായി. ജല വിതരണം പൂര്‍ണമായി തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കാറ്റിനേയും വെള്ളപൊക്കത്തേയും തുടര്‍ന്ന് മൊസാംബിക്കില്‍ 10000 വീടുകളും നിരവധി സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നു. കൊടുങ്കാറ്റ് കടന്നുപോയതിന് ശേഷവും ചില പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടായി. നിരവധി ആളുകളെ ദുരുതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ രാജ്യത്ത് ഉണ്ടാകുന്നില്ല. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഞങ്ങളെന്ന് മൊസാംബിക് പ്രധാനമന്ത്രി കാര്‍ലോസ് അഗോസ്റ്റിന്യോ ഡോ റൊസാരിയോ പ്രതികരിച്ചു. അതിശക്തമായ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന് മൊസാംബിക്കിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ മിര്‍ട്ട കൗലാര്‍ഡ് വ്യക്തമാക്കി.

മഡഗാസ്‌കറിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. മലാവിയില്‍ പ്രളയത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റൊരു കൊടുങ്കാറ്റ് രൂപപ്പെടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.