വാഷിങ്ടണ്‍: ടെക്‌സാസിലെ ജൂതപള്ളില്‍ ജൂതരെ ബന്ദിയാക്കിയ ഭീകരന് ആയുധം എത്തിച്ചു നല്‍കിയെന്ന് കരുതുന്നയാളെ അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി.

ജൂത പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രയ്ക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുത്ത ഹെന്റി മൈക്കിള്‍ വില്ല്യമാണ് പിടിയിലായത്. ഇയാള്‍ക്ക് 32 വയസ്സ് പ്രായമുണ്ട്.

മൈക്കിള്‍ വില്ല്യമിനെ അമേരിക്കയിലെ റെനേ എച്ച ടോലിവറെന്ന മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതി കുറ്റം സമ്മതിച്ചതായാണ് ലഭ്യമായ വിവരങ്ങള്‍. ടെക്‌സാസിലെ കോളീവില്ലേയിലുള്ള ജൂതപള്ളിയില്‍ ഈ മാസം 15-ാം തീയതിയാണ്‌ മാലിക് ഫൈസല്‍ എന്ന അക്രമി നാല് പേരെ ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കമാന്റോകള്‍ ബന്ധികളെ മോചിപ്പിച്ചത് അക്രമിയെ വെടിവെച്ചിട്ടാണ്.

സംഭവത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. അക്രം ഫൈസലിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കവെയാണ്‌ ഫൈസലിന്റെ സഹായി വില്ല്യമാണെന്ന് പോലീസ് കണ്ടെത്തിയത്. ഉടന്‍ തന്നെ മൈക്കിള്‍ വില്ല്യമിനെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു.