ദുബൈ: മഹാമാരിക്കാലത്തിന് ശേഷം ദുബൈയിലേക്ക് കുടിയേറ്റം ശക്തമാകുമെന്നും വരുന്ന 20 വര്‍ഷത്തില്‍ എമിറേറ്റിലെ ജനസംഖ്യ ഇരട്ടിയോളം വര്‍ധിക്കുമെന്നും വിദഗ്ധര്‍.

റഷ്യയില്‍നിന്നും സബ് സഹാറന്‍ ആഫ്രിക്കയില്‍നിന്നും വലിയ രീതിയില്‍ കുടിയേറ്റമുണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് രാജ്യത്ത് കൂടുതല്‍ വീടുകളും സ്കൂളുകളും ആവശ്യമാക്കുമെന്നും ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിലെ ജനസംഖ്യവിഭാഗം പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. റെസിഡന്‍സി വിസ വിവരങ്ങള്‍ ഉപയോഗിച്ചാണ് സെന്‍റര്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്.

ഗള്‍ഫില്‍ മൊത്തം 2020ല്‍ കോവിഡ് മൂലം ജനസംഖ്യയില്‍ നാലു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുറവുണ്ടായത് ദുബൈയിലാണ്. 8.4 ശതമാനത്തിന്‍റെ ഈ കുറവ് നിലവില്‍ എമിറേറ്റ് തിരിച്ചുപിടിച്ചിട്ടുണ്ട്. 2020 ജനുവരിയിലെ ജനസംഖ്യയേക്കാള്‍ ഒരു ലക്ഷം പേര്‍ കൂടുതല്‍ ഇപ്പോള്‍ ദുബൈയിലുണ്ട്. വര്‍ധിച്ചുവരുന്ന ജനസംഖ്യ മുന്നില്‍കണ്ടാണ് കഴിഞ്ഞ വര്‍ഷം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ ആരംഭിച്ചത്. 60 ലക്ഷത്തോളം എത്തുന്ന ജനസംഖ്യയെ മുന്നില്‍ കണ്ടാണ് പദ്ധതിയില്‍ വിവിധ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. 1950കളില്‍ ഇന്നത്തെ യു.എ.ഇയുടെ ആകെ ജനസംഖ്യ വെറും 70,000 ആയിരുന്നു. 1800കളുടെ തുടക്കത്തില്‍ ഉണ്ടായിരുന്നതിന്‍റെ അഞ്ചിലൊന്ന് മാത്രമായിരുന്നു ഇത്. മുത്ത്, പവിഴം വ്യാപാരത്തിന്‍റെ തകര്‍ച്ചയാണ് ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമായതെന്ന് ചരിത്രത്തില്‍ പറയുന്നു. പിന്നീട് എണ്ണയുടെ കണ്ടുപിടുത്തം വന്‍ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. സാമ്ബത്തികവും സ്ഥാപനപരവുമായ വികാസം ജനസംഖ്യയിലും വര്‍ധനവുണ്ടാക്കി. പല മേഖലകളിലേക്കും തൊഴിലാളികളെ ആവശ്യമായി വന്നതാണ് ജനസംഖ്യാവര്‍ധനവിന് കാരണമായത്. 1970 ആയപ്പോഴേക്കും രാജ്യത്തെ ജനസംഖ്യ 2,26,000 ആയി ഉയര്‍ന്നു. ഇത് അഞ്ച് വര്‍ഷത്തിന് ശേഷം അത് 5,60,000 ആയി ഇരട്ടിയായി.

1980കളില്‍ ജബല്‍ അലി തുറമുഖത്തിന്‍റെ നിര്‍മാണം പോലുള്ള സംരംഭങ്ങളിലൂടെ ജനസംഖ്യ 10 ലക്ഷം പിന്നിട്ട് മുന്നോട്ടുകുതിച്ചു. 1990കളില്‍ വീണ്ടും ലക്ഷങ്ങള്‍ കൂടിയതോടെ പുതിയ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ 29 ലക്ഷമായി. പിന്നീട് എണ്ണ സമ്ബദ്വ്യവസ്ഥയില്‍നിന്ന് കേന്ദ്രീകരണം മാറി. ഇറക്കുമതി-കയറ്റുമതി കേന്ദ്രമായി ദുബൈ അടക്കമുള്ള സ്ഥലങ്ങള്‍ മാറിത്തീര്‍ന്നതോടെ 2015 ആയപ്പോഴേക്കും ജനസംഖ്യ ഒരു കോടി കടന്നു. എന്നാല്‍, കോവിഡ് കാലത്ത് ഇതില്‍ കുറവ് വന്നു.

നിലവില്‍ ദുബൈയിലെ മാത്രം ജനസംഖ്യ 35 ലക്ഷമാണ്. ഇത് 2040ല്‍ 58 ലക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ അയല്‍രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും വലിയരീതിയില്‍ വിദേശികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മത്സരം നിലവിലുണ്ടെങ്കിലും യു.എ.ഇയില്‍ വരും വര്‍ഷങ്ങളിലും ജനസംഖ്യ വര്‍ധനവില്‍ കുറവുണ്ടാകില്ലെന്ന് വിലയിരുത്തപ്പെടുന്നു.