ബേപ്പൂര്‍: കോഴിക്കോട്-തിരുവനന്തപുരം പാതയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ് ‘ബൈപാസ് റൈഡര്‍ സര്‍വിസ്’ അടുത്ത മാസം ആരംഭിക്കും.

നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വിസുകളെ പുനഃക്രമീകരിച്ച്‌ യാത്രക്കാരെ കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ സര്‍വിസ്. ബൈപാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും അല്ലാത്തിടങ്ങളില്‍ സംസ്ഥാന-ദേശീയപാതകളിലൂടെയുമാണ് റൈഡറുകള്‍ സര്‍വിസ് നടത്തുക. നഗര കേന്ദ്രങ്ങളിലെ തിരക്കുള്ള റോഡുകളില്‍ ദീര്‍ഘദൂര സര്‍വിസുകള്‍ വാഹനക്കുരുക്കില്‍ അകപ്പെട്ട് സമയനഷ്ടവും കോര്‍പറേഷന് ഇന്ധനനഷ്ടവും ഏറെയാണ്.

പുതിയ രീതിയില്‍ സര്‍വിസ് നടത്തുമ്ബോള്‍ കോഴിക്കോട്- തിരുവനന്തപുരം പാതയില്‍ രണ്ട് മണിക്കൂറിലധികം സമയം ലാഭിക്കാനാകും. ബൈപാസ് റൈഡര്‍ സര്‍വിസ് നഗര കേന്ദ്രങ്ങളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ കയറിയിറങ്ങുന്ന പതിവ് ഒഴിവാക്കും. ബൈപ്പാസുകളില്‍ ഇതിന് വേണ്ടി ഫീഡര്‍ ബസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. നഗരകേന്ദ്രങ്ങളിലെ ഡിപ്പോകളില്‍നിന്നു ഫീഡര്‍ സ്റ്റേഷനുകളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഫീഡര്‍ സര്‍വിസുകള്‍ ആരംഭഘട്ടത്തില്‍തന്നെ ക്രമീകരിക്കാന്‍ യൂനിറ്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈപാസ് റൈഡര്‍ സര്‍വിസില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക്, ഫീഡര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. ഈമാസം 24ന് മുമ്ബ് എല്ലാം സജ്ജമാക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി ഓപറേഷന്‍സ് വിഭാഗം എക്സി.ഡയറക്ടര്‍ നേരത്തെ ഉത്തരവിറക്കിയത്. എന്നാല്‍, കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പരിമിതിയും നിയന്ത്രണങ്ങളും കാരണം റൈഡര്‍ സര്‍വിസ് ആരംഭിക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടിവെച്ചിരിക്കയാണ്.

തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തില്‍, ആലപ്പുഴയില്‍ കൊമ്മാടി ജങ്ഷന്‍, ചേര്‍ത്തലയില്‍ എക്സ് റേ ജങ്ഷന്‍, ആലുവയില്‍ മെട്രോ സ്റ്റേഷന്‍, ചാലക്കുടിയില്‍ പുതിയ കോടതി ജങ്ഷന്‍ , മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡര്‍ സ്റ്റേഷനുകള്‍ ഒരുക്കുന്നത്. വിവിധ ഡിപ്പോകളില്‍ നിന്ന് ഫീഡര്‍ സ്റ്റേഷനുകളിലേയ്ക്ക് 39 ബസുകള്‍ ഫീഡര്‍ സര്‍വിസുകളായി ഓടും.

ബൈപാസ് റൈഡറുകളിലെ യാത്രക്കാര്‍ക്കായി ഡിപ്പോകളില്‍ വിശ്രമമുറി ഒരുക്കണമെന്ന് യൂനിറ്റധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വിസിനെക്കുറിച്ച്‌ അനൗണ്‍സ്മെന്റ് നടത്തണം, പരിചയ സമ്ബന്നനായ ഒരു ഉദ്യോഗസ്ഥനെ ട്രാവല്‍ ഫെസിലിറ്റേറ്ററായി നിയോഗിക്കണം, ഫീഡര്‍ സ്റ്റേഷനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം, ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കണം, ചായ, ലഘുഭക്ഷണം തുടങ്ങിയവ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം, ടോയ്‍ലറ്റ് സൗകര്യം തയാറാക്കണം തുടങ്ങിയവയും നിര്‍ദേശിച്ചിട്ടുണ്ട്.