അമേരിക്കയില്‍ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികള്‍ക്ക്. അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ എന്നിവയാണ് ഇക്കാര്യം അറിയിച്ചത്.ജനുവരി 13 വരെ 94,52,491 കുട്ടികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

മൊത്തം പോസിറ്റീവ് കേസുകളില്‍ 17.8 ശതമാനം കുട്ടികളാണ്. ആശുപത്രി ചികിത്സ തേടേണ്ടി വന്നവരില്‍ 1.7 ശതമാനം മുതല്‍ 4.4 ശതമാനം വരെ കുട്ടികളാണ്. ആകെ കോവിഡ് മരണത്തില്‍ 0.26 ശതമാനമാണ് കുട്ടികളു‌ടെ എണ്ണം.

അതേസമയം വാക്‌സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങള്‍ ഇല്ലാതായാല്‍ കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വര്‍ഷത്തോടെ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ അസമത്വങ്ങളെ കുറിച്ച്‌ ലോക സാമ്ബത്തിക ഫോറം നടത്തിയ പാനല്‍ ചര്‍ച്ചയില്‍ ലോകരാഗ്യ സംഘടനയുടെ അത്യാഹിതവിഭാഗം മേധാവി ഡോ. മൈക്ക് റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.