ജമൈക്ക: ക്രിസ് ഗെയ്‌ലിന്‍റെ വിടവാങ്ങൽ മത്സരം അടുത്ത വർഷം ജനുവരിയിൽ നടത്തിയേക്കും. അയർലൻഡിനെതിരായ പരിമിത ഓവർ പരന്പരയിൽവച്ച് ഗെയ്‌ലിന്‍റെ വിടവാങ്ങൽ മത്സരം നടത്താനാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്‍റെ പദ്ധതി.

ട്വന്‍റി-20 ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നുള്ള വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ൽ വ്യക്തമാക്കിയിരുന്നു. തന്‍റെ ജന്മനാടായ ജമൈക്കയിൽ വിടവാങ്ങൽ മത്സരം കളിക്കാനാണ് ആഗ്രഹമെന്നും ഗെയ്ൽ പറഞ്ഞു.

ഒരു ലോകകപ്പു കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ വിൻഡീസ് ക്രിക്കറ്റ് ബോർഡ് അനുവദിക്കുമെന്നു തോന്നുന്നില്ല. വിടവാങ്ങൾ ഞാൻ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ എന്‍റെ നഗരമായ ജമൈക്കയിൽ ഒരു മത്സരം കൂടി കളിക്കാൻ അനുവദിച്ചാൽ, എനിക്ക് ആരാധകരോടു നന്ദി പറയാനാകുമെന്നും ഗെയ്ൽ പറഞ്ഞിരുന്നു.

ട്വന്‍റി 20 ക്രിക്കറ്റിലെ ഇതിഹാസമായ ഗെയ്ൽ 453 മത്സരങ്ങളിൽനിന്ന് 14,321 റണ്‍സ് നേടിയിട്ടുണ്ട്. 36.44 ശരാശരിയുള്ള താരം 22 സെഞ്ചുറിയും 87 അർധ സെഞ്ചുറിയും കുറിക്കുകയും ചെയ്തു.

അന്താരാഷ് ട്ര ക്രിക്കറ്റിലേക്കു വരുകയാണെങ്കിൽ 78 ട്വന്‍റി 20യിൽനിന്നായി 1884 റണ്‍സും ഏകദിനത്തിൽ 301 മത്സരങ്ങളിൽനിന്നായി 10480 റണ്‍സും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 103 മത്സരങ്ങളിൽനിന്ന് 7214 റണ്‍സാണ് താരത്തിന്‍റെ പേരിലുള്ളത്.