റിയാദ്: ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ സല്‍മയും സാറയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തി. മാതാപിതാക്കൾക്കൊപ്പം ചൊവ്വാ ഴ്ചയാണ് ഇൗജിപ്തിൽനിന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്. ലോകത്ത് സൗദി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം.
നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു. വരും ദിവസങ്ങളിൽ ആരോഗ്യ പരിശോധനകളും വേർപ്പെടുത്തൽ ശസ്ത്രക്രിയ സാധ്യതാ പഠനത്തിനും വിധേയമാക്കും.
ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ കൂടി എത്തിച്ചതോടെ ആകെ റിയാദിലെത്തിച്ച് പരിശോധിച്ച സയാമീസ് ഇരട്ടകളുടെ എണ്ണം 118 ആകും. 22 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവർ.