ന്യൂഡൽഹി: കുട്ടികൾക്കുള്ള വാക്സിനേഷൻ ജനുവരി ഒന്നിന് ആരംഭിച്ചേക്കും. ആരോഗ്യ പ്രശ്ങ്ങൾ ഉള്ളവർക്കായിരിക്കും മുൻഗണന. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കുട്ടികൾക്ക് മാർച്ച് മുതൽ വാക്സിൻ നൽകാനാണ് സാധ്യത.
അടുത്ത രണ്ടാഴ്ചകളിലായി ചേരുന്ന വാക്സിനേഷന്റെ ചുമതലയുള്ള ദേശീയ വിദഗ്ധസമിതിയുടെ ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നതു പരിഗണനയിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കുട്ടികളുടെ വാക്സിനേഷന് പ്രഥമ പരിഗണന നൽകുന്നത്.കോവിഡ് മൂന്നാം തരംഗം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലും കുട്ടികളുടെ വാക്സിനേഷന് പ്രാധാന്യമുണ്ട്.
ബൂസ്റ്റർ ഡോസുകൾ നൽകുന്നതിൽ ലോകത്തിലെ ശാസ്ത്രജ്ഞരുടെയും നയതന്ത്രജ്ഞരുടെയും ഇടയിൽ ചർച്ചകൾ നടന്നുവരികയാണ്. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്കു ബൂസ്റ്റർ ഡോസുകൾ നൽകിത്തുടങ്ങി.
രണ്ടു മാസമായി സംസ്ഥാനങ്ങളുടെ കൈവശമുള്ള വാക്സിൻ സ്റ്റോക്കുകൾ ഇരട്ടിയായി വർധിച്ചു. രാജ്യത്ത് ദിവസവും ശരാശരി 65 ലക്ഷം വാക്സിനുകൾ നൽകുന്നുണ്ടെന്നാണ് കണക്ക്.
ഒക്ടോബർ പകുതിയിൽ രാജ്യത്ത് ഏകദേശം 11 കോടി വാസ്കിൻ ഡോസുകളുണ്ടായിരുന്ന ു. ഇപ്പോൾ 21 കോടിയായി ഉയർന്നു.