കുവൈറ്റ് സിറ്റി: ഇറാക്ക് അധിനിവേശകാലത്ത് കാണാതായ 18 കുവൈത്തികളുടെയും ഒരു ബിദൂനിയുടെയും മൃതദേഹാവശിഷ്ടം സുലൈബീകാത്ത് ഖബർസ്ഥാനിൽ സംസ്കരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ ആയിരുന്നു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
1990ലെ ഇറാക്ക് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈറ്റിൽ നിന്നും കാണാതായത്. അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം ഇറാക്കിൽ നടത്തിയ പര്യവേക്ഷണത്തിലാണ് കുവൈറ്റ് യുദ്ധത്തടവുകാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അധിനിവേശകാലത്തു കുവൈത്തിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം