മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ആദിവാസി ബാലനെ പുള്ളിപ്പുലി കടിച്ചു കൊന്നു. രാവിലെ ഏഴ് മണിയോടെ ഗ്രാമത്തിനടുത്തുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പുലിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുട്ടികൾക്ക് കഴിഞ്ഞില്ല. പിന്നാലെ ഓടിയ പുലി 10 വയസുകാരനെ കടിച്ചു കൊല്ലുകയായിരുന്നു.

രണ്ട് മാസത്തിനിടെ സിയോനി ജില്ലയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ ഒക്ടോബർ 19 ന് ജില്ലയിലെ ഉഗ്ലി പ്രദേശത്തെ വയലിൽ നെല്ല് വെട്ടുകയായിരുന്ന 50 കാരിയെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നിരുന്നു. ഒക്‌ടോബർ 16ന് പാണ്ടിവാഡ ഗ്രാമത്തിനടുത്തുള്ള കൻഹിവാഡ വനമേഖലയിൽ പതിനാറുകാരിയെ പുള്ളിപ്പുലി കൊന്നിരുന്നു. സെപ്തംബർ 15 ന് മൊഹ്ഗാവ് ഗ്രാമത്തിന് സമീപം 50 കാരിയെയും പുലി കൊന്നിരുന്നു.