കോതമംഗലം: കവളങ്ങാട് പഞ്ചായത്തി‍െന്‍റ വിവിധ ഭാഗങ്ങളില്‍ പള്ളിക്കും രൂപക്കൂടുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പൊലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കല്‍ കളപ്പുരയ്ക്കല്‍ സിജോയാണ് (മനോജ് -40)ഊന്നുകല്‍ പൊലീസി‍െന്‍റ പിടിയിലായത്. പുലിയന്‍പാറ, ഊന്നുകല്‍, അള്ളുങ്കല്‍ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകള്‍ക്കുംനേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്.

പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളില്‍ ക്യാമ്ബ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രി ഒറ്റക്ക് കറങ്ങിനടന്ന് പല ദിവസങ്ങളിലായാണ്‌ ഇയാള്‍ കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ്‌ റിയാസ്, ഇന്‍സ്പെക്ടര്‍ കെ.ജി. ഋഷികേശന്‍ നായര്‍, എ.എസ്.ഐമാരായ എം.എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.