ബീജിംഗ്: കൊവിഡിന്റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്‌തതോടെ രോഗത്തിനെതിരെ സീറോ ടോളറന്‍സ് പോളിസിയുമായി ചൈനീസ് ഭരണകൂടം. കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതോടെ ലാന്‍സോ നഗരം ലോക്ഡൗണ്‍ ചെയ്‌തു. 40 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ദിവസങ്ങള്‍ക്കകം പ്രവിശ്യയിലെ മുഴുവന്‍ ജനങ്ങളെയും ദിവസങ്ങള്‍ക്കകം പരിശോധിക്കും.

പ്രാദേശികമായുള‌ള കൊവിഡ് വ്യാപനത്തിനെതിരെ നിരന്തരം പരിശോധന നടത്താറുണ്ട് ചൈന. മിക്കവാറും വിപുലമായ കൊവിഡ് പരിശോധനയാണ് നടത്താറുള‌ളത്. ചെറിയ ക്ളസ്‌റ്ററുകളായും ഇടയ്‌ക്കിടെയുള‌ള രോഗവ്യാപനവും എന്നിട്ടും ചൈനയില്‍ തുടരുകയാണ്. പരിശോധനയിലെ പോരായ്‌മയാണ് ഇത് വ്യക്തമാക്കുന്നത്.

ഒക്‌ടോബര്‍ 17ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത പുതിയ കൊവിഡ് തരംഗത്തില്‍ 12 പ്രവിശ്യകളിലായി 200 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആരോഗ്യരംഗത്ത് പിന്നിലുള‌ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്നാണ് മിക്ക രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ചൈനയില്‍ ദേശീയ ആരോഗ്യ കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് പരിശോധനാ സൗകര്യം നല്‍കണമെന്നാണ്. ആറ് മണിക്കൂറിനകം പരിശോധനാ റിപ്പോര്‍ട്ടും നല്‍കണം.

അഞ്ച് മില്യണിലധികം ജനസംഖ്യയുള‌ള പ്രവിശ്യകള്‍ മൂന്ന് ദിവസത്തിനകം എല്ലാവരെയും പരിശോധിക്കണം. മംഗോളിയയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പരിശോധനയ്‌ക്ക് ജനക്കൂട്ടം ഉണ്ടായതും പ്രശ്‌നമുണ്ടായി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്നെങ്കിലും ഇതുവരെ 96,840 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 4636 മരണങ്ങളും.