ഷിംല: ഉത്തരാഖണ്ഡില്‍ പര്‍വതാരോഹകര്‍ ഉള്‍പ്പടെയുള്ള സംഘത്തിലെ 11 പേര്‍ കനത്ത മഞ്ഞു വീഴ്ചയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് മരണമടഞ്ഞു. ഉത്തരാഖണ്ഡിലെ ലംഖാഗ പാസില്‍ കുടുങ്ങിയ 17 പേരെ എയര്‍ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചപ്പോളാണ് ഇവിടെ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏകദേശം 17,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലംഖാഗ പാസില്‍ ഒക്ടോബര്‍ 18നാണ് ഇവര്‍ വഴിതെറ്റി കുടുങ്ങിയത്. ഈമാസം 20ഓടെയാണ് ദേശീയ ദുരന്തനിവാരണ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരുമായി തെരച്ചില്‍ ആരംഭിച്ചത്.
ലംഖാഗ പാസ് എന്നത് ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിലിനെ കിന്നോര്‍ ജില്ലയിലെ ചിത്കുലുമായി ബന്ധിപ്പിക്കുന്ന വഴിയാണ് .