ലണ്ടന്‍ ; ബ്രിട്ടണില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വെച്ച്‌ ഏറ്റവും അധികം കൊറോണ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം കേസുകളുള്ളതും ഇപ്പോള്‍ യുകെയിലാണ്. കഴിഞ്ഞ മാസത്തേക്കാള്‍ 60 ശതമാനത്തിലധികം കേസുകളാണ് ഇപ്പോഴുള്ളത്. 50,000ഓളം പുതിയ കൊറോണ ബാധിതര്‍ തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് വാക്‌സിനേഷന് അര്‍ഹരായ മൂന്നില്‍ രണ്ട് ഭാഗം ആളുകളും കുത്തിവെയ്പ്പ് പൂര്‍ത്തീകരിച്ചവരാണ്. രോഗബാധ ഗുരുതരമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതിന് വാക്‌സിനേഷന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.