കോട്ടയം: വ്യാജ സമ്മതപത്രം നല്‍കിയതിനെ തുടര്‍ന്ന് പി.എസ്.സി ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയായ പാമ്പാടി കോത്തല സ്വദേശിനി എസ്. ശ്രീജക്ക് നിയമന ഉത്തരവ് കൈമാറി. രാവിലെ കോട്ടയം പി.എസ്‌.സി ഓഫീസിലെത്തിയാണ് നിയമന ഉത്തരവ് ശ്രീജ കൈപ്പറ്റിയത്‌.

പി.എസ്‌.സി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശ്രീജയല്ല സമ്മതപത്രം നല്‍കിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കാന്‍ തീരുമാനിച്ചത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ തസ്തികയിലാണ് നിയമനം.

ജോലി കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ജോലി നഷ്ടപ്പെട്ട വിവരം പുറംലോകത്തെ അറിയിച്ച മാധ്യമങ്ങള്‍ അടക്കമുള്ളവരോട് നന്ദിയുണ്ടെന്നും ശ്രീജ പറഞ്ഞു.

സപ്ലൈകോ അസി. സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള കോട്ടയം ജില്ലയിലെ റാങ്ക്ലിസ്റ്റില്‍ 233ാം റാങ്ക് നേടിയ ശ്രീജ, 268ാം റാങ്ക് വരെയുള്ളവര്‍ക്ക് നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് പി.എസ്.സി ഓഫിസില്‍ അന്വേഷണം നടത്തിയത്. സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ ഈ ജോലി ആവശ്യമില്ലെന്ന് ശ്രീജ സമ്മതപത്രം നല്‍കിയിരുന്നതായി പി.എസ്.സി അധികൃതര്‍ അറിയിച്ചു.

എന്നാല്‍, ജോലിയില്ലാത്ത ശ്രീജ അത്തരത്തിലൊരു സമ്മതപത്രം നല്‍കിയിരുന്നില്ല. തുടര്‍ന്ന് പി.എസ്.സി ഓഫിസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം സ്വദേശി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൈനാഗപ്പള്ളി സ്വദേശിനിയായ എസ്. ശ്രീജയാണ് സമ്മതപത്രം നല്‍കിയതെന്ന് കണ്ടെത്തി. ഇരുവരുടെയും പേരും ഇനീഷ്യലും മാത്രമല്ല, ജനനത്തീയതിയും ഒന്നാണ്.

എന്നാല്‍, മൈനാഗപ്പള്ളി സ്വദേശിനി സിവില്‍ സപ്ലൈസ് അസി. സെയില്‍സ്മാന്‍ പരീക്ഷ എഴുതിയിരുന്നില്ല. റാങ്ക്ലിസ്റ്റില്‍ തന്‍റെ പേരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമ്മതപത്രം എഴുതി വാങ്ങിയതെന്നാണ് റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്ന ഇവരുടെ വിശദീകരണം. സമ്മതപത്രം വാങ്ങാന്‍ തന്നോട് നിര്‍ദേശിച്ചത് കോട്ടയം സ്വദേശിയായ അസോസിയേഷന്‍ ഭാരവാഹിയാണെന്ന് കൊല്ലം സ്വദേശിയും വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ സമ്മതപത്രം നല്‍കിയ ആള്‍ക്കെതിരെയും കൂട്ടുനിന്നവര്‍ക്കെതിരെയും നടപടിയെടുക്കാനും ശ്രീജക്ക് നിയമന ശിപാര്‍ശ നല്‍കാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു.