ജനീവ: 2050 ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേര്‍ ജലദൗര്‍ലഭ്യം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭയുടെ ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യിയു.എം.ഒ.) തയ്യാറാക്കിയ ‘ദ സ്റ്റേറ്റ് ഒഫ് ക്ലൈമറ്റ് സര്‍വീസസ് 2021: വാട്ടര്‍ റിപ്പോര്‍ട്ട്.

കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയുള്‍പ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2018ല്‍ 360 കോടി പേര്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടി വന്നു. 2050ഓടെ ഇതു 500 കോടി കടക്കും. ചൂടു കൂടുന്നത് ആഗോളതലത്തില്‍ വര്‍ഷകാലങ്ങളില്‍ മാറ്റമുണ്ടാക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയെയും മനുഷ്യാരോഗ്യത്തെയും ബാധിക്കുന്നു – ഡബ്ല്യിയു.എം.ഒ സെക്രട്ടറി ജനറല്‍ പ്രൊഫ.പീറ്റെരി താലസ് പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് പ്രതിവര്‍ഷം ഒരു സെന്റിമീറ്റര്‍ എന്ന തോതില്‍ കുറയുന്നുണ്ട്. അന്റാര്‍ട്ടിക്കയിലും ഗ്രീന്‍ലന്‍ഡിലുമാണ് ഏറ്റവും കുറയുന്നത്. 2000ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളില്‍ 137 ശതമാനത്തിന്റേയും വരള്‍ച്ചയുടെ എണ്ണത്തിലും കാലയളവിലും 29 ശതമാനത്തിന്റേയും വര്‍ദ്ധനയുണ്ടായി. വെള്ളപ്പൊക്കങ്ങളും ഇതു കാരണമുണ്ടായ സാമ്പത്തിക നഷ്ടവും കൂടുതലും ഏഷ്യയിലാണ്. വരള്‍ച്ച കാരണമുണ്ടായ മരണങ്ങള്‍ ഏറ്റവും കൂടുതലുണ്ടായത് ആഫ്രിക്കയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.