ആറു വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടി കുടുംബങ്ങളെ ലക്ഷപ്രഭുക്കള്‍ ആക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഒരുക്കിയ ആസാദി 75 കാമ്ബയിനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

”2014ന് ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ ഒരുകോടി 13 ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കി. 50 ലക്ഷത്തിലേറെ വീടുകള്‍ പാവങ്ങള്‍ക്ക് നല്‍കി.

ഈ കാലയളവില്‍ മൂന്നുകോടി ജനങ്ങള്‍ പ്രധാനമന്ത്രി ആവാസ യോജനയിലൂെട ലക്ഷപ്രഭുക്കളായി. ഓരോ വീടിനും എത്ര വില വരുമെന്ന് ആലോചിച്ച്‌ നോക്കിയാല്‍ മതി. എന്നിട്ടും പ്രതിപക്ഷം തന്നെ ലക്ഷ്യമിടുകയാണ്. യോജന പ്രകാരം നല്‍കിയ വീടുകളില്‍ 80 ശതമാനത്തിന്‍റെയും ഉടമകളോ സഹഉടമകളോ സ്ത്രീകള്‍ ആണ്” -മോദി പറഞ്ഞു.

പ്രസംഗത്തിനിടെ സമാജ്വാദി പാര്‍ട്ടിയെ പേരു പറയാതെ മോദി ആക്രമിച്ചു. 2017ന് മുമ്ബ് സംസ്ഥാനത്തിന് 18,000 വീടുകള്‍ അനുവദിച്ചെങ്കിലും അന്നത്തെ സര്‍ക്കാര്‍ 18 വീടുകള്‍ പോലും നിര്‍മിച്ചില്ലെന്ന് മോദി ആരോപിച്ചു.