ജയ്പുര്‍: മകന് മുന്നില്‍ ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ജയ്പൂര്‍ കമ്മീഷണേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയും സര്‍ക്കിള്‍ ഓഫീസറെയും പിരിച്ചുവിട്ടു. ജയ്പുര്‍ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയും അജ്മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെയുമാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

ഇരുവരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോക്‌സോ കേസ് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ജൂലൈ പത്തിനായിരുന്നു സംഭവം. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി അജ്മീറിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇരുവരും.

ആഘോഷത്തിനിടെ നീന്തല്‍കുളത്തില്‍ വെച്ച്‌ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വാട്സാപ്പ് സ്റ്റാറ്റസ് ആവുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ദൃശ്യം കണ്ട വനിതാ കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. ആറു വയസുള്ള മകന് മുന്നിലെ ലൈംഗിക ബന്ധത്തിന് പോക്സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.