ന്യൂഡല്‍ഹി: മൂന്ന് ലോക്സഭ സീറ്റുകളിലേക്കും 14 സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 30ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. വോട്ടെണ്ണല്‍ നവംബര്‍ രണ്ടിന് നടക്കും. ദാദ്ര- നാഗര്‍ ഹവേലി, ഹിമാചല്‍ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ട്വ എന്നീ ലോക്സഭ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

മൂന്ന് മണ്ഡലങ്ങളിലും സിറ്റിങ് എം.പിമാര്‍ മരിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് മാണ്ഡി എം.പി രാംസ്വരൂപ് ശര്‍മ മരിച്ചത്. ഖാണ്ട്വയില്‍ ബി.ജെ.പിയിലെ നന്ദകുമാര്‍ ചൗഹാന്‍, ദാദ്ര- നാഗര്‍ ഹവേലിയില്‍ സ്വതന്ത്രനായ മോഹന്‍ ദേല്‍കര്‍ എന്നിവരായിരുന്നു എം.പിമാര്‍. നിയമസഭാൃ സീറ്റുകളില്‍ അഞ്ചെണ്ണം അസമിലും നാലെണ്ണം പശ്ചിമബംഗാളിലും മൂന്നെണ്ണം വീതം മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലും രണ്ടെണ്ണം വീതം ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ ഒരെണ്ണം വീതം ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, നാഗാലന്‍ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുമാണ്.