തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നാണ് പുരാവസ്തുവിന്റെ പേരില്‍ നടത്തിയ വെട്ടിപ്പ്. തട്ടിപ്പിന്റെ സൂത്രധാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സൗഹൃദവലയത്തിലുള്ളവരെല്ലാം സിനിമ-രാഷ്ട്രീയ-ബിസിനസ്സ് മേഖലയില്‍ നിന്നുള്ളവരാണ്.നാലഞ്ച് വര്‍ഷം മുമ്ബ് കുട്ടികള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ഒരു കുടുംബ സുഹൃത്താണ് തന്നെയും കുടുംബത്തെയും മോന്‍സണിന്റെ സ്വകാര്യ മ്യൂസിയത്തില്‍ കൊണ്ടുപോയതെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

കരകൗശല വസ്തുക്കള്‍ എന്നതിലുപരിയായി മോന്‍സണിന്റെ ശേഖരത്തില്‍ എടുത്തുപറയാന്‍ വേണ്ടി ഒന്നുമില്ലെന്നും പ്രശാന്ത് കുറിച്ചു. അതേസമയം, മോന്‍സണിന്റെ ശേഖരത്തില്‍ ടിപ്പുവിന്റെ സിംഹാസനം എന്ന് അവകാശപ്പെടുന്ന കസേരയില്‍ മോന്‍സണിനോടൊപ്പം പ്രശാന്ത് നായര്‍ ഇരിക്കുന്ന ഫോട്ടോയാണ് വൈറലായത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലും മോശയുടെ അംശവടി എളമക്കരയിലുമാണ് നിര്‍മ്മിച്ചത്.