ഒമാനിലെ മസ്ജിദുകളില്‍ ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നു. അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനാണ് അനുമതി. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് ജുമുഅക്കായി പള്ളികള്‍ തുറക്കുന്നത്. സുപ്രീം കമ്മിറ്റി തീരുമാനത്തിെന്‍റ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച നമസ്കാരത്തിനായുള്ള അനുമതിയെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.

ജുമുഅക്ക് എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരിക്കും. https://www.mara.gov.om/arabic/jmah_form.aspx എന്ന വെബ്സൈറ്റ് ലിങ്കില്‍ ഇന്ന് മുതല്‍ പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. അമ്ബത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കണം. രണ്ട് വാക്സിനും സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനം. വാക്സിനേഷന്‍ രേഖകള്‍ പരിശോധിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.