രാജ്യത്തെ കോവിഡ് വാക്സിന്‍ കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാാര്‍ പൂനാവാലെ.
“രാജ്യത്തിന്‍റെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള വാക്സിന്‍ സ്റ്റോക്കുണ്ട്. ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് .” പൂനാവാലെ അറിയിച്ചു .

കോവിഡ് ശമിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തിനായി താല്‍ക്കാലികമായാണ് വാക്സിന്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് പ്രതീക്ഷ.

ഉടന്‍ ചെറിയ രീതിയില്‍ കയറ്റുമതി പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുള്ളൂ .” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നിലവില്‍ പ്രതിമാസം 15 കോടി ഡോസ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്നത്. ഇത് ഒക്ടോബറോടെ 20 കോടി ഡോസാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും പൂനാവാലെ കൂട്ടിച്ചേര്‍ത്തു .