കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുല്‍ സുപ്രിയോ പാര്‍ട്ടി വിട്ട് തൃണമൂലിലേക്ക് .അതെ സമയം നേരത്തെ രാഷ്ട്രീയം വിടുമെന്ന് ബാബുല്‍ സുപ്രിയോ അറിയിച്ചെങ്കിലും മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച്‌ സൂചനകള്‍ നല്‍കിയിരുന്നില്ല.
തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, രാജ്യസഭ എം.പി ഡെറിക് ഒബ്രിയാന്‍ എന്നിവര്‍ ചേര്‍ന്ന് ബാബുല്‍ സുപ്രിയോയെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും അറിയിച്ചു.

ബംഗാളില്‍ മമത ബാനര്‍ജി അധികാരമേറ്റ ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവ് ആണ് ബാബുല്‍ സുപ്രിയോ. എന്നാല്‍ മറ്റ് നാല് പേരും ബി.ജെ.പി എം.എല്‍.എമാരാണ്.