പ്ലസ് വണ്‍ പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ക്കുട്ടി. വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെ മന്ത്രി വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ഇതിനായി പുതിയ സമയക്രമം തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

എല്ലാ സ്കൂളുകളില്‍ അണുനശീകരണം നടത്തും. ചോദ്യപ്പേപ്പര്‍ നേരത്തെ തന്നെ സ്കൂളില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധം പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷ നടത്തുന്നതിനെതിരേ ചെറുവിഭാഗം നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നുണ്ട്. അവരും സര്‍ക്കാരിന്‍റെ നടപടിയോട് സഹകരിക്കാന്‍ തയാറാകണം. പരീക്ഷ എഴുതാന്‍ തയാറായിരിക്കുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂള്‍ തുറക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയോടു കൂടി ആലോചിച്ച്‌ തീരുമാനിക്കും. ഇതിനായി മികച്ച മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും വി.ശിവന്‍കുട്ടി വ്യക്തമാക്കി.