ബംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ടുകോടിയുടെ മരുന്ന് കണ്ടെത്തി. നാലുകിലോയോളം എം.ഡി.എം.എ ക്രിസ്റ്റലുകള്‍ പിടിച്ചെടുത്തു. കേന്ദ്രത്തില്‍നിന്ന് ഒരു നൈജീരിയന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് നിര്‍മാണത്തിനുപയോഗിച്ചിരുന്ന വിവിധ രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ഇലക്ട്രോണിക് സിറ്റി ഫേസ് വണ്ണിലെ ചാമുണ്ഡി ലേഒൗട്ടില്‍ വാടകെക്കടുത്ത വീട്ടിലാണ് െനെജീരിയന്‍ പൗരന്‍ മയക്കുമരുന്ന് നിര്‍മിച്ചിരുന്നത്. ബംഗളൂരു നഗരത്തില്‍ മയക്കുമരുന്ന് വിതരണത്തിന് വന്‍ ശൃംഖലയുള്ള സംഘമാണ് കേന്ദ്രം നടത്തിപ്പിന് പിന്നിലെന്നും എം.ഡി.എം.എ ഗുളികകള്‍ ഷൂവിനടിയിലൊളിപ്പിച്ച്‌ ബംഗളൂരുവിനകത്തും പുറത്തും വില്‍പനക്കെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ന്യൂസിലന്‍റ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊറിയറിലും മരുന്ന് എത്തിച്ചുനല്‍കിയിരുന്നു. ബംഗളൂരുവിലെ കെമിക്കല്‍ സ്റ്റോറുകളില്‍നിന്നാണ് മയക്കുമരുന്ന് നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ വാങ്ങിയിരുന്നതെന്ന് പിടിയിലായ നൈജീരിയന്‍ സ്വദേശി പൊലീസിനോട് വെളിപ്പെടുത്തി.

ബംഗളൂരുവില്‍ ആദ്യമായാണ് മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തുന്നതെന്ന് ൈക്രം വിഭാഗം ജോയന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ ചൂണ്ടിക്കാട്ടി.