പോങ്യാങ്: ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉത്തരകൊറിയന്‍ മാധ്യമമായ റൊഡോങ് സിന്‍മണ്‍ പുറത്തുവിട്ടു.

ശനി, ഞായര്‍ ദിവസങ്ങളിലായാണ് പരീക്ഷണം നടന്നതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. 1500 കിലോ മീറ്റര്‍ ദൂരപരിധി വരെ മിസൈലുകള്‍ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഉത്തര കൊറിയ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് അമേരിക്ക വ്യക്തമാക്കി. ഉത്തര കൊറിയയുടെ ഭാ​ഗത്ത് നിന്നുള്ള ഇത്തരം നടപടികള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി വലുതാണെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.

എന്നാല്‍, ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് പെന്റ​ഗണ്‍ പ്രസ്താവിച്ചത്.