ഒന്നര വര്‍ഷം പിന്നിട്ട കോവിഡ് പ്രതിസന്ധി സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങെളക്കുറിച്ച് സാമൂഹികനീതി വകുപ്പിെന്റ പഠനം പൂര്‍ത്തിയായി. ഭിന്നശേഷിക്കാരുടെ ജീവിതത്തെ കോവിഡ് സാമൂഹികമായും സാമ്ബത്തികമായും തളര്‍ത്തിയെന്ന വിലയിരുത്തലിെന്റ അടിസ്ഥാനത്തിലാണ് പഠനം.
കരട് റിപ്പോര്‍ട്ടില്‍ സെക്രട്ടറിതല യോഗം നിര്‍ദേശിച്ച ഭേദഗതികളോടെ 20 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. കോവിഡുകാലം ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും തൊഴില്‍പരമായും പ്രതികൂലമായി ബാധിച്ചു എന്നാണ് സാമൂഹികനീതി വകുപ്പിെന്റ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ചില പരാതികളും പ്രശ്നങ്ങളും വകുപ്പിെന്റ ശ്രദ്ധയില്‍പെട്ടിരുന്നു. ലോട്ടറിക്കച്ചവടവും പെട്ടിക്കടയും നടത്തിയിരുന്ന ഭിന്നശേഷിക്കാരുടെ ഉപജീവനം വഴിമുട്ടി. ശാരീരിക വൈകല്യവും മറ്റ് അവശതകളുമുള്ളവര് കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതിനാല്‍ ഇളവുകള്‍ ലഭിച്ച ഘട്ടത്തില്‍പോലും പുറത്തിറങ്ങാന്‍ പരിമിതികള്‍ ഏറെയായിരുന്നു. സ്കൂളില്‍ പോകാന്‍ കഴിയാതായതോടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ അതുവരെ ആര്‍ജിച്ച കഴിവുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയായി. തൊഴില്‍, സാമ്ബത്തികം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം കോവിഡ് കാലത്ത് തങ്ങള്‍ 10 വര്‍ഷം പിന്നോട്ടുപോയി എന്നതാണ് ഭിന്നശേഷി വിഭാഗങ്ങളില്‍നിന്ന് ഉയരുന്നു പരാതി. ഇൗ സാഹചര്യത്തിലാണ് സാമൂഹികനീതി വകുപ്പ് കളമശ്ശേരി രാജഗിരി കോളജുമായി ചേര്‍ന്ന് പഠനം നടത്തിയത്.
പഠനത്തിെന്റ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കും. ഇതിെന്റ അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്ന പദ്ധതികള്‍ സാമൂഹികനീതി വകുപ്പ് ആവിഷ്കരിക്കും. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സമാന പദ്ധതികള്‍ ഏറ്റെടുക്കാം. അഞ്ചു മാസം നീണ്ട പഠനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും കോവിഡുകാല പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുന്നതിനും കൗണ്‍സലിങ് ഉള്‍പ്പെടെ ലഭ്യമാക്കാനും സാമൂഹികനീതി വകുപ്പ് ‘സഹജീവനം’ എന്ന പേരില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു.