വാഷിംഗ്ടണ്‍ : 1972 ല്‍, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സുപ്രധാന പഠനത്തിലാണ് 2040 ഓടെ മനുഷ്യ സമൂഹം തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ഗവേഷണങ്ങളും ഈ നിഗമനത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.

മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലെ ഡാറ്റ കെ‌എം‌പി‌ജിയിലെ സുസ്ഥിരതാ അനലിസ്റ്റായ ഗയ ഹെറിംഗ്ടണ്‍ പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍‌ വിശകലനം ചെയ്തിരുന്നു. വളര്‍ച്ച പരിധി, ജനസംഖ്യ, വ്യാവസായിക ഉല്‍‌പാദനം, ജനസംഖ്യ, ഫെര്‍ട്ടിലിറ്റി നിരക്ക്, മലിനീകരണ തോത്, ഭക്ഷ്യോത്പാദനം എന്നിവയുള്‍പ്പെടെ 10 പ്രധാന പോയിന്റുകളില്‍ ഊന്നിയായിരുന്നു വിശകലനം. ലോകം ഏറ്റവും മോശം അവസ്ഥയില്‍ എത്തുമ്ബോഴേക്കും 2040 ഓടെ നാഗരികത തകര്‍ച്ചയിലാകുമെന്ന് ഹെറിംഗ്ടണ്‍ പുതിയ പഠനത്തില്‍ പറയുന്നു.

വ്യവസായങ്ങളും സര്‍ക്കാരുകളും എന്തുവില കൊടുത്തും തുടര്‍ച്ചയായി സാമ്ബത്തിക വളര്‍ച്ച കൈവരിക്കാന്‍ മാത്രം ശ്രമിക്കുകയാണെങ്കില്‍ വ്യാവസായിക നാഗരികത നശിപ്പിക്കപ്പെടുമെന്ന് ‘ദി ലിമിറ്റ്സ് ടു എക്സ്പാന്‍ഷന്‍’ എന്ന പുസ്തകത്തില്‍ 1972 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു

ആഗോള കാലാവസ്ഥാ വ്യതിയാനം വര്‍ധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ ദുരന്തങ്ങളെ തടയുന്നതില്‍ പരാജയപ്പെടുന്നതോടെ സാമ്ബത്തികവും സാമൂഹികവുമായ തകര്‍ച്ചയിലേക്ക് ജനസമൂഹം നീങ്ങുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്തിരുന്നാലും 2040 ഓടെ മനുഷ്യ സമൂഹം അസ്തമിക്കുമോ , എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം .