വാക്സിന്‍ സ്വീകരിക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ യുവാവ് കൊവിഡ് ബാധിച്ച്‌ മരിച്ചു.

ലോസാഞ്ചലസിലെ ഹില്‌‍സോംഗ് മെഗാ ചര്‍ച്ച്‌ അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് മരിച്ചത്. ഇയാള്‍ ഒരു മാസത്തോളം കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്നു.

മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചിരുന്ന ഇദ്ദേഹം മത വിശ്വാസം തന്നെ രക്ഷിക്കുമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. തനിക്ക് 99 പ്രശ്നങ്ങള്‍ വന്നാല്‍ പോലും അതിലൊന്നുപോലും വാക്സിന്‍ അല്ലെന്നായിരുന്നു ജൂണ്‍ മാസം ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് ബാധിച്ച ശേഷം ന്യുമോണിയയ്ക്ക് ചികിത്സയില്‍ ഇരിക്കവെയാണ് സ്റ്റീഫന്‍ മരണത്തിന് കീഴടങ്ങിയയത്.