ടോക്കിയോ ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ ഉണ്ടായ നിരാശയില്‍ നിന്ന് ഇന്ത്യയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കി ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രയേലിന്റെ പൊലികാര്‍പോവയെയാണ് പി വി സിന്ധു തോല്‍്പ്പിച്ചത്.

ആദ്യ റൗണ്ടില്‍ 21-7, 21-10 എന്ന സ്‌കോറിനാണ് പൊലികാര്‍പോവയെ പി വി സിന്ധു തോല്‍പ്പിച്ചത്. നേരത്തെ ഒളിംപിക്സിന്‍റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.

യോഗ്യതാ റൗണ്ടില്‍ 575 പോയന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിങ് ദേശ്വാള്‍ 574 പോയന്റോടെ 13-ാം സ്ഥാനത്തെത്തി. 587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്ബിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാന്‍സിന്‍ ഒന്നാമതെത്തി.