ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ഓസ്ട്രേലിയയില്‍ കടുത്ത പ്രതിഷേധം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും ബ്രിസ്ബണിലും നിരവധി പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സിഡ്‌നിയില്‍ പ്രതിഷേധക്കാര്‍ റോഡരികിലെ ചെടികള്‍ പിഴുതെറിയുകയും
പൊലീസിന് നേരെ കുപ്പികളെറിയുകയും ചെയ്തു. പ്രതിഷേധക്കാരില്‍ 57 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക്സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളാണ് ലോക്ഡൗണ്‍ നീട്ടാന്‍ കാരണം എന്നാണ് ന്യൂ സൗത്ത് വെയില്‍സിലെ ആഭ്യന്തരമന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞത്.കൊവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.