മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. മരണസംഖ്യ 112 ആയി. 99 പേരെ കാണാതായി. 53 പേര്‍ക്ക് പരിക്കേറ്റു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും 1.35 ലക്ഷം ആളുകളെ ഒഴിപ്പിച്ചു.മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ മേഖലയിലെ സത്താറയില്‍ പ്രളയം നിരവധി ജീവനെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവിടെ മാത്രം 27 പേരുടെ മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഗോണ്ടിയ, ചന്ദ്രപൂര്‍, താനെ, പാല്‍ഗഡ്, രത്നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മറ്റു ജില്ലകള്‍. കൊല്‍ഹാപൂരില്‍ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവിടെ എട്ട് നേപാളി തൊഴിലാളികളുള്‍െപടെ 11 പേരുമായി പോയ ബസ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയെങ്കിലും യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പാല്‍ഗഢില്‍ മൂന്നു പേര്‍ മരിച്ചിട്ടുണ്ട്.

അതേസമയം, സാംഗ്ലി ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രദേശവാസികള്‍ ജാഗരൂകരായിരിക്കുകയാണ്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ മുംബൈ, താനെ, രത്‌നഗിരി, പല്‍ഘര്‍, റായ്ഗഡ്, സഹാറ, സാംഗ്ലി, സിന്ധുദുര്‍ നഗര്‍, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ 26 ടീമുകളായി തിരിഞ്ഞ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.