ക്യൂബയ്‌ക്കെതിരെ വീണ്ടും വിലക്കുമായി അമേരിക്ക. ക്യൂബന്‍ സുരക്ഷ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനക്കും  യു.എസ് ഉപരോധം പ്രഖ്യാപിച്ചു. 78കാരനായ ക്യൂബന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അല്‍വാരോ ലോപസ് മിയറയ്‌ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. 

ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്.മുന്‍ പ്രസിഡന്‍റ് ട്രംപ് സ്വീകരിച്ച കടുത്ത സമീപനം പിന്‍ഗാമിയും തുടരുന്നുവെന്ന സൂചനയാണ് ബൈഡന്റെ പ്രഖ്യാപനം.

ഉപരോധം സംബന്ധിച്ച്‌ യുഎസിന്റെ പ്രഖ്യാപനങ്ങള്‍ അമേരിക്ക തള്ളി. നിയന്ത്രണങ്ങള്‍ വരുത്തേണ്ടിയിരുന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും സേനക്കുമായിരുന്നുവെന്നാണ് ക്യൂബ പ്രതികരിച്ചത്. ഒരാഴ്ച മുമ്ബ് ക്യൂബയില്‍ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു.എസ് സ്വാഗതം ചെയ്തിരുന്നു. വാക്സിന്‍ ക്ഷാമത്തിനെതിരെയും സാമ്ബത്തിക അരാജകത്വത്തിനെതിരെയുമാണ് ക്യൂബന്‍ ജനത തെരുവിലിറങ്ങിയത്.