ടോക്കിയോ ഒളിംപിക്സില്‍ കരുത്തന്മാര്‍ ഏറ്റുമുട്ടിയ ഫുട്ബോള്‍ പോരാട്ടത്തില്‍ ജര്‍മ്മനിയ്‌ക്കെതിരെ ബ്രസീലിനു തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡി യില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ജര്‍മനിയ്‌ക്കെതിരെ ബ്രസീലിന്റെ ജയം. ഹാട്രിക് ഗോളുകള്‍ നേടിയ റിച്ചാര്‍ലിസണിന്റെ പ്രകടനമാണ് ബ്രസീലിന് വിജയമൊരുക്കിയത്. മത്സരം തുടങ്ങി ആദ്യ 30 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ റിച്ചാര്‍ലിസണ്‍ മൂന്നും ഗോളുകളും നേടി. 7, 22, 30 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്. പൗളീഞ്ഞോയാണ് ബ്രസീലിനായി നാലാം ഗോള്‍ നേടിയത്. ജര്‍മനിയ്ക്ക് വേണ്ടി നദീം അമീറി, റാഗ്‌നര്‍ അഷേ എന്നിവരാണ് ആശ്വാസഗോളുകള്‍ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ കരുത്തന്മാരായ അര്‍ജന്റീനയ്ക്ക് പരാജയം. ഗ്രൂപ്പ് സി യിലെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്.