കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുകയെന്ന വാദം തള്ളി ആരോഗ്യമന്ത്രാലയം .ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ സെറോ സര്‍വേയിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണിത്. രണ്ടു തരംഗത്തിലും കുട്ടികളെ വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്ന സൂചനയാണ് സെറോ സര്‍വേയിലുള്ളത്.

സര്‍വേയുടെ ഭാഗമായ കുട്ടികളില്‍ പകുതിയിലധികം പേരിലും വൈറസിനെതിരെ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവരാരും വാക്സീനെടുത്തതുമില്ല. വൈറസ് പിടിപെടുന്നുണ്ടെങ്കിലും കുട്ടികളില്‍ രോഗം ഗുരുതരമാകില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് അഭിപ്രായപ്പെട്ടത്.